Wednesday 31 October 2012

ലക്ഷ്യമില്ലാത്ത ജീവിതം.



മനുഷ്യര്‍ക്കാകമാനമുള്ള ദൈവികകാരുണ്യമാണ് വിശുദ്ധ ഖുര്‍‌ആന്‍.

വിജ്‌ഞാനത്തിന്റെ വണ്ടി മുന്നോട്ടു കുതിച്ചു കൊണ്ടേയിരിക്കുന്നു. നമ്മുളുണ്ടെങ്കില്‍ നമ്മോടൊപ്പവും നമ്മളില്ലെങ്കില്‍ നമ്മെക്കുടതെയും അതു മുമ്പോട്ടു പൊയിക്കൊണ്ടേയിരിക്കും.


വിജ്ഞാനത്തോടൊപ്പം ചേരുക എന്നത് സമൂഹത്തിലെ മുഴുവന്‍ അംഗങ്ങളുടെയും ബാധ്യതയാണ്.


ലക്ഷ്യമില്ലാത്ത ജീവിതം തീരാ നഷ്ടമാണ്.


തികഞ്ഞ ലക്ഷ്യബോധത്തോടെ ചിട്ടയായ ജീവിത ക്രമങ്ങളിലൂടെ ഖുര്‍ആനിന്റെ  കരുത്തു മനസ്സിലാക്കി നമുക്ക് മുന്നേറാം.


ജ്‌ഞാനികളെ അല്ലാഹു ആദരിച്ചിരിക്കുന്നു. അവര്‍ക്ക് ഉയര്‍ന്ന സ്‌ഥാനങ്ങള്‍ നല്‍കിയിരിക്കുന്നു. "നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്‌ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്”. ( ഖുര്‍‌ആന്‍ )



ഖുര്‍ആനിലുള്ള ജ്ഞാനം ഏറ്റവും വലിയ ശക്‌‌തിയാണ്.


പുരോഗതിയുടെയും വികസനത്തിന്റെയും ഉത്തുംഗ ശ്രേണിയിലെത്തിപ്പെട്ട സമൂഹത്തെ എടുത്തു നോക്കു. അവരുടെ ആയുധം ഖുര്‍ആന്‍ ആയിരുന്നു .





ഖുര്‍ആനിക ജ്ഞാനം ആര്‍ജിക്കുകയും അത് പ്രയോഗതലത്തില്‍ കൊണ്ടു വരികയും ചെയ്തുകൊണ്ടാണ് സ്വന്തം വ്യക്‌തിത്വവും അസ്തിത്വവും കേടുകൂടാതെ സംരക്ഷിക്കാനും ലോകത്ത് തല ഉയര്‍ത്തിപ്പിടിച്ചു അഭിമാനത്തോടെ നില്‍ക്കാനും സാദിക്കുകയുള്ളൂ. കൂടാതെ വികസനത്തിന്റെയും പുരോഗതിയുടെയും രാജപാത വെട്ടിത്തെളിക്കാനും . വിവരക്കേടിന്റെ കരാളതകളെ ആട്ടിയകറ്റി യഥാര്‍ത്ഥ അറിവിന്റെ വഴിയില്‍ സഞ്ചരിക്കാനും സാധിക്കൂ .



അറിവ് പ്രകാശവും, അറിവില്ലായ്മ ഇരുളുമാണ്. പ്രകാശവും ഇരുളും തമ്മില്‍ കാതങ്ങളുടെ അകലമുണ്ട്.



പണ്‌ഡിത സദസ്സുകളില്‍ ഹാജരാവുക. ജ്‌ഞാനികളുടെ വാക്കുകള്‍ സാകൂതം ശ്രവിക്കുക. മൃതപ്രായമായ ഹൃദയത്തിന് അല്ലാഹു ജ്‌ഞാനം കൊണ്ട് പുതുജീവന്‍ നല്‍കുന്നു. കനത്ത മഴ മൃതഭൂമിക്കെന്ന പോലെ.



യാഥാര്‍ത്ഥ്യങ്ങള്‍ കൃതകൃത്യതയോടെ മനസ്സിലാക്കാന്‍ അറിവ് അനിവാര്യമാണ്.



പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും പ്രതിസന്ധികളില്‍ സഹായവുമായി ശരിയായ അറിവ് കൂടെയുണ്ടാകും. ദുരന്തങ്ങളില്‍ ഈ അറിവ് തുണയാകുന്നു.



വിശുദ്ധ ഖുര്‍‌ആന്‍, മാര്‍ഗദര്‍ശകഗ്രന്ഥവും നിയമസംഹിതയുമാണത്.


മനുഷ്യര്‍ക്ക് ദൈവികമാര്‍ഗദര്‍ശനത്തെ വിശദീകരിച്ചുകൊടുക്കുകയും ഏകദൈവവിശ്വാസത്തില്‍ അധിഷ്‌ഠിതമായ ജീവിതത്തിലൂടെ അവരെ സംസ്കരിക്കുകയും ദൈവികപൊരുത്തത്തിലേക്കും പരലോകമോക്ഷത്തിലേക്കും നയിക്കുകയാണ് ഖുര്‍‌ആന്‍ ചെയ്യുന്നത്.


സാധാരണ പുസ്തകങ്ങള്‍ വായിക്കുന്ന ലാഘവത്തോടെ ഖുര്‍‌ആന്‍ വായിക്കരുത്. അര്‍ത്ഥവും ആശയവും ഉള്‍കൊള്ളുകയും ചിന്തിക്കുകയും ചെയ്തു വേണം ഖുര്‍‌ആന്‍ പഠിക്കുവാന്‍.


പ്രവാചകന്മാരുടെ ധര്‍മ്മമാണ് യഥാര്‍ത്ഥത്തില്‍ പണ്ഡിതന്മാരുടെയും ധര്‍മ്മം.


പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ ഉത്തരാധികാരികളാണ്. പ്രവാചകന്മാര്‍ ദീനാറോ ദിര്‍ഹമോ അടുത്ത തലമുറക്ക് കൈമാറുന്നില്ല, മറിച്ച് വിജ്ഞാനമാണവര്‍ കൈമാറുന്നത്. അത് സ്വീകരിച്ചവരൊക്കെ ധന്യരായി.



തന്റെ  ധാര്‍മ്മിക ജീവിതം നല്‍കിയ അനുഭവങ്ങള്‍  ജനങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുക, ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ വിശദമാക്കിക്കൊടുക്കുക തുടങ്ങിയവ പണ്ഡിതന്മാരുടെ ഉത്തരവാദിത്തങ്ങളുടെ മുന്‍‌പന്തിയില്‍ നില്‍ക്കുന്നു.


അറിവുള്ളവരും അറിവില്ലാത്തവരും സമന്മാരാകുമോ. ( ഖുര്‍‌ആന്‍ )



വിശ്വാസികളിലുണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണം അവരുടെ ലാളിത്യവും വിനയവുമാണ്.

No comments:

Post a Comment